Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P Muhammad Shammas

മന്ത്രിയും പോലീസും നാണംകെട്ടു: പി. മുഹമ്മദ് ഷമ്മാസ്

കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരേ നടന്ന ജനാധിപത്യപരമായ കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമാക്കി മാറ്റാൻ ശ്രമിച്ച മന്ത്രിയും സിപിഎമ്മും പോലീസും കെഎസ്‌‌യു പ്രവർത്തകർക്ക് കോടതി ജാമ്യം നൽകിയതോടെ നാണം കെട്ട് അപഹാസ്യരായെന്ന് കെഎസ്‌‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ്.

രാഷ്‌ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാൻ കെഎസ്‌യു നേതാക്കൾക്കെതിരേ കള്ളക്കേസ് കെട്ടിച്ചമച്ച പോലീസ് വരുംനാളുകളിൽ ഇതിന് മറുപടി പറയേണ്ടി വരും. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്ന് എഫ്ഐആറിൽ കള്ളം എഴുതിച്ചേർത്ത പോലീസിന്, കോടതിയിൽ കരിങ്കൊടിയല്ലാതെ മറ്റൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല.

മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും പ്രതിഷേധക്കാർക്കിടയിൽ കേവലം "ഉന്തും തള്ളുമാണ്' ഉണ്ടായതെന്നുമുള്ള പോലീസുകാരുടെതന്നെ മൊഴികൾ കോടതി ഗൗരവത്തോടെയാണ് നോക്കിക്കണ്ടതെന്നും പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

Latest News

Corehub Up